തമിഴ് നടനും സംഗീത സംവിധായകനും നിര്‍മാതാവുമായ വിജയ് ആന്റണിയുടെ മകള്‍ മരിച്ച നിലയില്‍. പ്ലസ്ടു വിദ്യാര്‍ത്ഥിനിയായ മീരയെ(16) ആണ് വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഇന്നു പുലര്‍ച്ചെ മൂന്നിന് ചെന്നൈ ആല്‍വാര്‍പേട്ടിലെ ടി.ടി.കെ റോഡിലുള്ള വീട്ടിലാണു മുറിക്കകത്ത് കുട്ടിയെ ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടൻ തന്നെ മൈലാപൂരിലെ ആശുപത്രിയിലെത്തിച്ചെങ്കിലും ഡോക്ടര്‍മാര്‍ മരണം സ്ഥിരീകരിക്കുകയായിരുന്നു. സംഭവത്തില്‍ മൈലാപൂര്‍ പൊലീസ് അസ്വാഭാവിക മരണത്തിനു കേസെടുത്തിട്ടുണ്ട്.
മീര മാനസിക പിരിമുറുക്കത്തിനുള്ള മരുന്ന് കഴിക്കുന്നുണ്ടെന്നാണു പുറത്തുവരുന്ന റിപ്പോര്‍ട്ട്. തമിഴ് സിനിമയില്‍ സംഗീത സംവിധാനത്തിലൂടെയാണു വിജയ് ശ്രദ്ധനേടുന്നത്. ഇതിനുശേഷം അഭിനയത്തിലേക്കും കടന്നു. നിര്‍മ്മാതാവ്, നടൻ, ഗാനരചയിതാവ്, എഡിറ്റര്‍, ഓഡിയോ എഞ്ചിനീയര്‍, സംവിധായകൻ എന്നീ നിലകളിലും കയ്യൊപ്പ് പതിപ്പിച്ചിട്ടുണ്ട്. തന്‍റെ ആരാധികയായ ഫാത്തിമയെയാണ് താരം വിവാഹം കഴിച്ചിരുന്നത്. വഡ്ഡായിക്കാരന്‍, അങ്ങാടി തെരുവ്, ദിസുമേ, വേദികന്‍ തുടങ്ങി നിരവധി ചിത്രങ്ങള്‍ക്ക് സംഗീതം നല്‍കിയ അദ്ദേഹം പിന്നീട് കലി, നാന്‍, സൈത്താന്‍, പിച്ചൈക്കാരന്‍ തുടങ്ങി നിരവധി ചിത്രങ്ങളില്‍ നായകനായിരുന്നു. ഇവര്‍ക്ക് ലാറ എന്ന പേരില്‍ ഒരു മകള്‍ കൂടിയുണ്ട്.
: (ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല. ഇത്തരം സാഹചര്യങ്ങളില്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. സഹായത്തിന് 'ദിശ' ഹെല്‍പ്‌ലൈനില്‍ ബന്ധപ്പെടാം. ടോള്‍ഫ്രീ നമ്ബര്‍: 1056, 04712552056)



0 Comments