അന്തരിച്ച ബോളിവുഡ് നടി ശ്രീദേവിയുടെ അറുപതാം ജന്മദിനത്തില്‍പ്രത്യേക ഡൂഡിലുമായി ഗൂഗിള്‍. 1963ല്‍ തമിഴ്നാട്ടില്‍ ജനിച്ച ശ്രീദേവി കരിയറിലെ നാല് പതിറ്റാണ്ടിനിടെ മുന്നൂറോളം സിനിമകളില്‍ അഭിനയിച്ചു. ശ്രീദേവിയുടെ അഭിനയ ജീവിതം വിവരിച്ചാണ് ഗൂഗിള് ഡൂഡില് ഒരുക്കിയിരിക്കുന്നത്. മുംബൈ സ്വദേശിയായ ആര്ട്ടിസ്റ്റ് ഭൂമിക മുഖര്‍ജിയാണ് മനോഹരമായ ഡൂഡില് ഒരുക്കിയിരിക്കുന്നത്.
ഡൂഡില്‍ കാണാൻ ക്ലിക്ക് ചെയ്യുക ഇന്ത്യൻ സിനിമയുടെ ചരിത്രമെടുത്താല്‍ ലേഡി സൂപ്പര്‍സ്റ്റാര്‍ എന്ന വിശേഷണം ആദ്യമായി നേടിയത് ശ്രീദേവിയാണ്. തെലുങ്ക്, തമിഴ്, ഹിന്ദി, മലയാളം, കന്നഡ തുടങ്ങി അഭിനയിച്ച ഭാഷകളിലെല്ലാം ആസ്വാദനമനം കവര്ന്ന ശ്രീദേവി ഇപ്പോഴുമുണ്ടായിരുന്നെങ്കില് 60-ാം പിറന്നാള് ആഘോഷിക്കുമായിരുന്നു. 1963 ഓഗസ്റ്റ് 13 ന് ശിവകാശിയിലാണ് ശ്രീദേവി ജനിച്ചത്. അച്ഛൻ അയ്യപ്പൻ അഭിഭാഷകനായിരുന്നു. രാജേശ്വരിയാണ് അമ്മ. തുണൈവൻ എന്ന തമിഴ് ചിത്രത്തിലൂടെ നാലാം വയസ്സില്‍ തന്നെ ശ്രീദേവി സിനിമയില് മുഖം കാണിച്ചു. മലയാളത്തിലും ബാലതാരമായി തന്നെ എത്തി. ‘പൂമ്ബാറ്റ’ എന്ന ചിത്രത്തിലൂടെ മികച്ച ബാലതാരത്തിനുള്ള കേരള സംസ്ഥാന അവാര്‍ഡും ലഭിച്ചു. 1976 ല്‍ പതിമൂന്നാം വയസ്സില്‍, കെ ബാലചന്ദര്‍ സംവിധാനം ചെയ്ത ‘മുണ്ട്ര് മുടിച്ച്’ എന്ന ചിത്രത്തില്‍ കമല്‍ഹാസനും രജനീകാന്തിനുമൊപ്പമാണ് നായികയായുള്ള അരങ്ങേറ്റം.
തമിഴ്, തെലുങ്ക്, മലയാളം, കന്നട, ഹിന്ദി ഭാഷകളിലായി മുന്നൂറോളം ചിത്രങ്ങളില് അഭിനയിച്ചിട്ടുണ്ട്. 2013ല്‍ പദ്മശ്രീ നല്‍കി രാജ്യം ആദരിച്ചു. 1981 ല്‍ മൂന്നാംപിറൈയിലെ അഭിനയത്തിന് മികച്ച നടിക്കുള്ള തമിഴ്നാട് സര്‍ക്കാരിന്റെ പുരസ്കാരം ലഭിച്ചു. കുമാരസംഭവം, പൂമ്പാറ്റ , ആന വളര്‍ത്തിയ വാനമ്ബാടിയുടെ മകൻ, സത്യവാൻ സാവിത്രി, ദേവരാഗം തുടങ്ങി ഇരുപതിലേറെ മലയാള സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.
പ്രമുഖ ഉര്‍ദു - ഹിന്ദി ചലച്ചിത്ര നിര്‍മ്മാതാവ് ബോണി കപൂറാണ് ഭര്‍ത്താവ്. നടി ജാൻവി കപൂര്‍, ഖുശി കപൂര്‍ എന്നിവരാണ് മക്കള്‍. ദുബൈയിലെ ജുമൈറ ടവേര്‍സ് ഹോട്ടല്‍ മുറിയില് 2018 ഫെബ്രുവരി 24നായിരുന്നു ശ്രീദേവിയുടെ മരണം. ബാത്ത് ടബ്ബില്‍ മുങ്ങി മരിച്ചുവെന്നായിരുന്നു ദുബായ് പൊലീസ് സ്ഥിരീകരിച്ചത്. തലയില്‍ ആഴത്തില്‍ മുറിവേറ്റിരുന്നുവെങ്കിലും ശ്വാസകോശത്തില്‍ വെള്ളം കയറിയാണു മരണമെന്ന് ദുബൈ പൊലീസ് വ്യക്തമാക്കിയിരുന്നു.





0 Comments