Image Background (True/False)


ക്രിസ്റ്റഫൻ നോളൻ ചിത്രം 'ഓപണ്‍ഹെയ്മര്‍' ഹിന്ദുവികാരം വ്രണപ്പെടുത്തിയെന്ന ആരോപണത്തില്‍ പ്രതികരിച്ച്‌ നടൻ നിതീഷ് ഭരദ്വാജ്

 


ലൈംഗികരംഗത്തിനിടയില്‍ ഭഗവത് ഗീത വായിക്കുന്നതാണ് വിവാദമായത്. എന്നാല്‍ ഈ രംഗം ഓപണ്‍ഹെയ്മറിന്റെ വൈകാരിക അവസ്ഥയെ മനസിലാക്കിതരുന്നതാണെന്ന് നിതീഷ് ഭരദ്വാജ് പറഞ്ഞു.

ഓപണ്‍ഹെയ്മര്‍ ആറ്റംബോംബ് കണ്ടുപിടിച്ചപ്പോള്‍ ജപ്പാനിലെ ഭൂരിഭാഗം ജനങ്ങളുടെയും ജീവനെടുക്കാൻ അത് കാരണമായി. തന്റെ കണ്ടുപിടുത്തം ഭാവിയില്‍ മനുഷ്യ രാശിയെ നശിപ്പിക്കുമെന്ന് അദ്ദേഹം കണ്ടു. ഓപണ്‍ഹെയ്മറുടെ ജീവിതത്തിലെ വൈകാരികമായ വശങ്ങളെക്കൂടി ചിന്തിക്കാൻ സിനിമ പ്രേക്ഷകരോട് അഭ്യര്‍ഥിക്കുന്നുവെന്നും നിതീഷ് ഭരദ്വാജ് പറയുന്നു. ഇ ടൈംസിന് നല്‍കിയ അഭിമുഖത്തിലാണ് നടന്റെ പ്രതികരണം.

ചിത്രത്തിലെ രംഗം ഇന്ത്യൻ സംസ്‌കാരത്തെയും ഹിന്ദു മതത്തെയും അപകീര്‍ത്തിപ്പെടുത്തുന്നതാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു സമൂഹമാധ്യമങ്ങളില്‍ വിമര്‍ശനം ഉയര്‍ന്നത്. തുടര്‍ന്ന് ഈ രംഗം നീക്കംചെയ്യാൻ കേന്ദ്ര വാര്‍ത്താവിതരണ- പ്രക്ഷേപണ മന്ത്രി അനുരാഗ് താക്കൂര്‍ ഉത്തരവിടുകയും ചെയ്തിരുന്നു.




Post a Comment

0 Comments