നമ്മള്‍ മൂടിപ്പുതച്ച് കൂര്‍ക്കം വലിച്ചുറങ്ങിയ ആ രാത്രി മുഴുവൻ അവളെ കണ്ടെത്താൻ കൊച്ചി നഗരമാകെ അലയുകയായിരുന്നു പൊലീസുകാരെന്ന് പദ്മകുമാര്‍ പങ്കുവച്ച കുറിപ്പില്‍ പറയുന്നു. പൊലീസ് എന്നത് എന്റെയും നിങ്ങളുടെയുമെല്ലാം വീട്ടില്‍ നിന്ന് ആ യൂണിഫോമുമിട്ട് ജോലിക്ക് പോകുന്ന പച്ചയായ മനുഷ്യര്‍ തന്നെയാണെന്നും, അവരും അച്ഛനും അമ്മയും മക്കളും പേരകുട്ടികളുമെല്ലാം ഉള്ള നമ്മുടെ കൂട്ടത്തിലുള്ളവരാണെന്നും പദ്മകുമാര്‍ പങ്കുവച്ച ഷബീര്‍ അലിയുടെ ഫേസ്ബുക് കുറിപ്പില്‍ വ്യക്തമാക്കുന്നു.‘നമ്മളെപ്പോലെയല്ല അവരുടെ ജോലി. ദിവസവും വ്യത്യസ്ത സ്വഭാവമുള്ള നൂറുകണക്കിന് ക്രിമിനലുകളെയാണ് അവര്‍ക്ക് അഭിമുഖീകരിക്കേണ്ടി വരുന്നത്. ആ റിസ്കില്‍ അറിഞ്ഞും അറിയാതെയും വീഴ്ചകള്‍ സംഭവിക്കാം. അതിനെ വിമര്‍ശിക്കുകയും ആവാം. പക്ഷേ മനുഷ്യത്വരഹിതമായി അകാരണമായി എല്ലാറ്റിന്റെയും കുറ്റം ചുമത്തി അധിക്ഷേപിക്കരുത്. ആരു ഭരിച്ചാലും എന്തെല്ലാം പോരായ്മകളവര്‍ക്ക് ചാര്‍ത്തിയാലും ഇന്ത്യയിലെ ഏറ്റവും മികച്ച പൊലീസ് സേനയാണ് കേരള പൊലീസ്. ഇന്നലെ മാപ്പ് മകളേ, നിനക്കു വേണ്ടിയുള്ള ഞങ്ങളുടെ ശ്രമങ്ങള്‍ പാഴായി പോയല്ലോ എന്നെഴുതാൻ ഏറ്റവും യോഗ്യരായ മനുഷ്യര്‍ പൊലീസുകാര്‍ മാത്രമാണ്. അല്ലാതെ നമ്മളല്ല’, പദ്മകുമാര്‍ പങ്കുവച്ച ഷബീര്‍ അലിയുടെ കുറിപ്പില്‍ പറയുന്നു. എം പദ്മകുമാര്‍ പങ്കുവച്ച ഷബീര്‍ അലിയുടെ ഫേസ്ബുക് കുറിപ്പ്

മൂന്നു മണിക്ക് കാണാതായ കുട്ടി നാലരക്ക് മുൻപേ കൊല്ലപ്പെടുന്നു. രാത്രി ഏഴ് മണിക്ക് പൊലീസിന് മിസ്സിംഗ് കേസില്‍ പരാതി ലഭിക്കുന്നു. അന്യസംസ്ഥാനക്കാരനായിട്ടും രണ്ട് മണിക്കൂറിനകം പ്രതിയെ പൊലീസ് തിരിച്ചറിഞ്ഞ് അറസ്റ്റ് ചെയ്യുന്നു. മയക്കുമരുന്ന് ലഹരിയിലായിരുന്ന പ്രതിയില്‍ നിന്ന് കൃത്യമായ വിവരങ്ങള്‍ ശേഖരിക്കാൻ പൊലീസ് പാടുപെടുന്നു. നമ്മള്‍ മൂടിപ്പുതച്ച് കൂര്‍ക്കം വലിച്ചുറങ്ങിയ ആ രാത്രി മുഴുവൻ അവളെ കണ്ടെത്താൻ കൊച്ചി നഗരമാകെ അലയുകയായിരുന്നു പൊലീസുകാര്‍: നിരന്തരമായ ചോദ്യം ചെയ്യലില്‍ നിന്നും കുട്ടിയെ ഉപേക്ഷിച്ച ലൊക്കേഷൻ പുലര്‍ച്ചയോടെ പൊലീസ് ഐഡന്റിഫൈ ചെയ്യുന്നു. അടുത്ത പ്രഭാതത്തില്‍ തന്നെ കുട്ടിയെ കൊല്ലപ്പെട്ട നിലയില്‍ അവിടത്തെ തൊഴിലാളികളുടെ സഹായത്തോടെ കണ്ടെത്തുന്നു. ഇത്രയും പണി പോലീസ് എടുത്തതാണ്.വീട്ടിലും ഓഫീസിലും കോഴിക്കാലും കടിച്ചുവലിച്ചിരുന്ന് മൊബൈലില്‍ പൊലീസിനെ പള്ള് പറഞ്ഞ് ലൈക്കും ഷെയറും കാത്തിരിക്കുന്ന മാപ്രകളും, കേരള പൊലീസ് വിരോധികള്‍ക്കും ആ കുട്ടിയെ കാണാതാകുന്നതിനും ഒരു രണ്ട് മണിക്കൂര്‍ മുമ്ബെങ്കിലും ആലുവ മാര്‍ക്കറ്റിന് പിറകിലെ മാലിന്യം തള്ളുന്ന സ്ഥലത്ത് കാത്തിരിക്കാമായിരുന്നില്ലേ? അവിടെ ഇരുന്നാലും വ്യാജ വാര്‍ത്തകള്‍ അടിച്ച് വിടുന്നതിനോ സോഷ്യല്‍ മീഡിയയില്‍ ഉറഞ്ഞു തുള്ളുന്നതിനോ തടസ്സമൊന്നും ഉണ്ടാവുകയുമില്ലായിരുന്നില്ലല്ലോ? എങ്കില്‍ പ്രതി കുട്ടിയെ അങ്ങോട്ട് കൊണ്ടുവരുമ്പോൾ രക്ഷപ്പെടുത്തുകയും ചെയ്യാമായിരുന്നില്ലേ നിങ്ങള്‍ക്കെല്ലാം കൂടി? പോലീസ് എന്നത് എന്റെയും നിങ്ങളുടെയുമെല്ലാം വീട്ടില്‍ നിന്ന് ആ യൂണിഫോമുമിട്ട് ജോലിക്ക് പോകുന്ന പച്ചയായ മനുഷ്യര്‍ തന്നെയാണ്. അവരും അച്ഛനും അമ്മയും മക്കളും പേരകുട്ടികളുമെല്ലാം ഉള്ള നമ്മുടെ കൂട്ടത്തിലുള്ളവരാണ്. നമ്മളെപ്പോലെയല്ല അവരുടെ ജോലി. ദിവസവും വ്യത്യസ്തത സ്വഭാവമുള്ള നൂറുകണക്കിന് ക്രിമിനലുകളെയാണ് അവര്‍ക്ക് അഭിമുഖീകരിക്കേണ്ടി വരുന്നത്. ആ റിസ്കില്‍ അറിഞ്ഞും അറിയാതെയും വീഴ്ചകള്‍ സംഭവിക്കാം. അതിനെ വിമര്‍ശിക്കുകയും ആവാം. പക്ഷേ മനുഷ്യത്വരഹിതമായി അകാരണമായി എല്ലാറ്റിന്റെയും കുറ്റം ചുമത്തി അധിക്ഷേപിക്കരുത്. ആരു ഭരിച്ചാലും എന്തെല്ലാം പോരായ്മകളവര്‍ക്ക് ചാര്‍ത്തിയാലും ഇന്ത്യയിലെ ഏറ്റവും മികച്ച പൊലീസ് സേനയാണ് കേരള പൊലീസ്. ഇന്നലെ മാപ്പ് മകളേ, നിനക്കു വേണ്ടിയുള്ള ഞങ്ങളുടെ ശ്രമങ്ങള്‍ പാഴായി പോയല്ലോ എന്നെഴുതാൻ ഏറ്റവും യോഗ്യരായ മനുഷ്യര്‍ പൊലീസുകാര്‍ മാത്രമാണ്. അല്ലാതെ നമ്മളല്ല.
0 Comments